ദുരിതാശ്വാസ ഫണ്ടിലെ തട്ടിപ്പ് തിരിച്ചറിയാൻ നിയമം പഠിക്കണമെന്നില്ല. ഏതൊരു സാധാരണക്കാരനും ഒറ്റനോട്ടത്തിൽ മനസ്സിലാകുന്ന ഗുരുതരമായ ക്രമക്കേടുകൾ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നടന്നിരിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുള്‍പ്പെടെയുളള നേതാക്കള്‍ക്കുനേരേ ആക്രമണമുണ്ടായേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെയും കെ പി സി സി പ്രസിഡന്റിന്റെയും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കെ സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കിയിരിക്കുന്നത്
ഞാനെന്ന മനോഭാവത്തിനും വളർത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടി. ഒന്ന് നിങ്ങൾ അറിയണം കണ്ണുതുറന്ന് കാണണം കേരളത്തിൻ്റെ തെരുവുകളിലേക്ക് നോക്കൂ.
വി എം സുധീരന്‍റെ രാജി മാധ്യമങ്ങളിലൂടെയാണറിഞ്ഞത്. കാരണമെന്താണെന്നറിയില്ല. അനാരോഗ്യം കാരണമാണ് രാജിയെന്നാണ് കെപിസിസി പ്രസിഡൻ്റ് പറഞ്ഞത്. മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ രാജിവെച്ച് ഒഴിയുന്നത് നിരാശജനകമാണ് -വി ഡി സതീശന്‍ പറഞ്ഞു.
കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഡി.സി.സി അധ്യക്ഷ പട്ടിക സമവായത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, ഡി.സി.സി അധ്യക്ഷന്മാരുടെ പുതിയ ലിസ്റ്റ് പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാനുള്ള ശ്രമമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും കഴിഞ്ഞ രംഗത്തെത്തിയിരുന്നു.
നിയമസഭാ കയ്യാങ്കളികേസില്‍ പ്രതികള്‍ക്ക് മാപ്പില്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സുധാകരന്‍റെ പ്രതികരണം. എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും, ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയതിന് ശേഷമാണ് കോടതിയുടെ വിധി.
ലോക്ക്ഡൗണിന്റെ പേരില്‍ കടകള്‍ തുടര്‍ച്ചയായി അടച്ചിടുന്നതിനെതിരെ മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസം വ്യാപാരികള്‍ പ്രതിഷേധിച്ചിരുന്നു. വ്യാപാരികളും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. എല്ലാ കടകളും ദിവസവും തുറക്കാന്‍ അനുമതി ലഭിക്കണമെന്നാണ് വ്യാപരികളുടെ ആവശ്യം.
സമീപകാലത്ത് സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങൾ വർദ്ധിച്ചു വരുന്നത് കാണാതെ പോകരുത്. പാലത്തായിയിലും വാളയാറിലും അടക്കം ആഭ്യന്തര വകുപ്പിനുണ്ടായ കുറ്റകരമായ അനാസ്ഥ സ്തീകൾക്കെതിരെയുള്ള അക്രമങ്ങളിൽ ഇനി ഉണ്ടാകരുതെന്ന് ഓർമപ്പെടുത്തുന്നു. വിസ്മയയുടെ ദാരുണ അന്ത്യത്തിലേയ്ക്ക് നയിച്ച സകല സംഭവങ്ങളും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെടുകയാണെന്നും സുധാകരൻ പറഞ്ഞു.
റിപ്പോർട്ടർ ചാനലുമായി ഞാൻ നടത്തിയ അഭിമുഖത്തിൽ ശ്രീ. നികേഷും ഞാനും തമ്മിൽ ഉണ്ടായ വാഗ്വാദം നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ചർച്ചയിൽ ഇത് പോലുള്ള സംഭവങ്ങൾ സാധാരണമാണ്. പ്രതികാരബുദ്ധിയോടു കൂടി നമുക്ക് ആ പ്രശ്നത്തെ സമീപിക്കുവാൻ സാധിക്കുകയില്ല.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളാരും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ആരുടെയും പേര് നിര്‍ദേശിച്ചിരുന്നില്ല. മറ്റ് ചില നേതാക്കള്‍ കെ മുരളീധരന്റെയും കെസി വേണുഗോപാലിന്റെയും പിടി തോമസിന്റെയും പേരുകള്‍ നിര്‍ദേശിച്ചിരുന്നു.
പാർട്ടിയുടെ തീരുമാനം എന്ത് തന്നെ ആയാലും അതിന് വേണ്ടി നിലകൊള്ളുക തന്നെ ചെയ്യുമെന്നും കൊടിക്കുന്നിൽ പറഞ്ഞു. അമാന്യമായ സോഷ്യൽ മീഡിയ ചേരിപ്പോരിലേക്ക് പോയാൽ pപാര്‍ട്ടിക്ക് തന്നെയാണ് ആത്യന്തികമായ നഷ്ടം. വ്യക്തിപരമായ താൽപര്യങ്ങളേക്കാൾ വിശാലമായ പാർട്ടിയുടേയും നാടിന്റേയും താൽപര്യങ്ങൾക്കാണ് കോൺഗ്രസ് പ്രവർത്തകർ മൂല്യം കൽപ്പിക്കേണ്ടതെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.
ജംബോ കെപിസിസിയും, ഡിസിസിയും പിരിച്ച് വിടണം, കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റികള്‍ പിരിച്ച് വിടണം, തുടങ്ങിയ അവിശ്യങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. നേതൃത്വമാറ്റമെന്നാവിശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നെങ്കിലും പതിയെ മതിയെന്നായിരുന്നു പിന്നീടുള്ള തീരുമാനം.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രം മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റായിനിന്ന് നേതൃത്വം നല്‍കുമെന്നും, 140 മണ്ഡലങ്ങളിലും പ്രാചാരണത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും ദുര്‍ബ്ബലമായ ഈ അവസ്ഥയില്‍ മുല്ലപ്പള്ളിയെ മാറ്റാനും തലസ്ഥാനത്ത് കെ മുരളീധരനെ ഇരുത്താനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ്സിനെ സഹായിക്കുക എന്ന ദൌത്യമാണ് ഇപ്പോള്‍ യുഡിഎഫ് നേതൃത്വം ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്